Wednesday, January 30, 2013

പ്രകാശം പരക്കട്ടെ..







ഒരു കോടതി മുറി.

ജഡ്ജി : മിസ്റ്റര്‍ പ്രോസിക്യൂട്ടര്‍  ശ്രീ ആഷിക്ക്‌ അബുവിന്‍ മേല്‍ നിങ്ങള്‍ ആരോപിക്കാന്‍ ശ്രമിക്കുന്ന കുറ്റം എന്താണ്??

പ്രോസിക്യൂട്ടര്‍ : യുവര്‍ ഓണര്‍..ഒരു ഫേസ് ബുക്ക്‌ കമന്റില്‍ ശ്രീ ആഷിക്ക്‌ അബു ,സംവിധായകന്‍ ശ്രീ വിനയനെ അപകീര്‍ത്തിപെടുത്തി എന്നതാണ് ആരോപണം.

ജഡ്ജി : ഏതു വിനയന്‍?

പ്രോസിക്യൂട്ടര്‍ : യുവര്‍ ഓണര്‍..വാസന്തിയും ലക്ഷ്മിയുംപിന്നെ ഞാനും,അത്ഭുതദ്വീപ്,ദാദ സാഹിബ് ,കരുമാടിക്കുട്ടന്‍,ഊമപ്പെണ്ണിനു ഉരിയാടാപയ്യന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ആളാണ്‌
ശ്രീ വിനയന്‍.

ജഡ്ജി : ഓ സംഘടനകളുമായും സൂപര്‍ സ്റ്റാറുകളുമായും ഉടക്കി നില്‍ക്കുന്ന കക്ഷി അല്ലെ...??

 പ്രോസിക്യൂട്ടര്‍ :  അതെ..യുവര്‍ ഓണര്‍..വിശ്വരൂപം എന്നാ കമല്‍ ഹാസ്സന്‍ ചിത്രം ശ്രീ ആഷിക്ക്‌ അബുവിനു ഇഷ്ടപ്പെട്ടില്ല ,ആ കമന്റിലേക്ക് ശ്രീ വിനയന്റെ പേര് വലിച്ചിഴച്ചു എന്നതാണ് കേസ് ..

ജഡ്ജി : ഡാഡി കൂള്‍ ,സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ 22fk ഡാ തടിയ തുടങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായന്‍ അല്ലെ ആഷിക് ,അത് കൊണ്ട് കേവലം ഒരു മസാല സംവിധായകനായ വിനയനെ പറ്റി ആഷിക്ക് തന്റെ കമന്റില്‍ പ്രതിപാദിച്ചതില്‍ തെറ്റുണ്ടോ..

പ്രോസിക്യൂട്ടര്‍ : യുവര്‍ ഓണര്‍,ഇവിടെ ആരാണ് മസാല അല്ലാത്തത്..?? ഡാഡി കൂള്‍ എന്ന ചിത്രം പാട്ടും
ഐറ്റം ഡാന്‍സും താര ജാടയും ഉള്ള ഒരു അസ്സല്‍ മസാല ചിത്രമാണെന്ന് അങ്ങേയ്ക്ക് കണ്ടു ബോധിക്കവുന്നതാണ്, dvd കോടതി മുന്‍പാകെ ഞാന്‍ സമര്‍പ്പിക്കുന്നു.

ജഡ്ജി : അതൊക്കെ ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യമല്ലേ മിസ്റ്റര്‍ പ്രോസിക്യൂട്ടര്‍ ?

പ്രോസിക്യൂട്ടര്‍ : ഒരു പൈങ്കിളി കഥ ലളിതമായ് പറഞ്ഞ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ ആണ് ശ്രീ ആഷിക്കിനു ഇവിടെ ജനപ്രിയത നേടി കൊടുത്തത്.അത് ആരെയും എന്തും പറയാം എന്നുള്ള ലൈസെന്‍സ് അല്ല യുവര്‍ ഓണര്‍..

ജഡ്ജി :  22fk എന്ന ജനപ്രിയ നവയുഗ സിനിമ നിങ്ങള്‍ മറന്നോ??

പ്രോസിക്യൂട്ടര്‍ : ഇല്ല,യുവര്‍ ഓണര്‍.അന്തരിച്ച ശ്രീ പത്മരാജന്‍ 1982-ല്‍ ചെയ്ത 'നവംബറിന്റെ നഷ്ടം' എന്നാ ചിത്രത്തില്‍ ഇല്ലാത്ത എന്ത് നവയുഗ കഥാ തന്തു ആണ് 22fk എന്നാ ചിത്രത്തില്‍ ഉള്ളത്.??

ജഡ്ജി : എന്താണ് മിസ്റ്റര്‍ പ്രോസിക്യൂട്ടര്‍ നിങ്ങള്‍ ഈ പറയുന്നത്..1982.ല്‍ ഇറങ്ങിയ സിനിമയുടെയും ഈ നവയുഗ അഥവാ ന്യൂ ജെനറെഷന്‍ സിനിമയുടെയും കഥ ഒന്നാണെന്നോ..അതൊക്കെ പോട്ടെ ഫീമെയില്‍  കോട്ടയത്തിന്റെ .ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സിനെ പറ്റി താങ്കള്‍ക്കു ഒന്നും പറയാന്‍ കാണില്ലല്ലോ..

പ്രോസിക്യൂട്ടര്‍ : എന്ത് ഞെട്ടല്‍ ആണ് യുവര്‍ ഓണര്‍...?? ഈ ' ചെത്തിക്കളയല്‍ ' സ്ത്രീക്ക് വേണ്ടി സ്ത്രീ എന്ന 1987ല് പുറത്തിറങ്ങിയ സിനിമയില്‍ വന്നിട്ടുള്ളതാണ്,നഖരം എന്ന മറ്റൊരു മലയാള സിനിമയിലും അത് വന്നിരുന്നു.cairo 687 എന്നാ വിദേശ ചിത്രത്തിലും സമാന രംഗങ്ങള്‍ ഉണ്ട്.

ജഡ്ജി :  അതൊക്കെ ഇരിക്കട്ടെ മി.പ്രോസിക്യൂട്ടര്‍ ഒരു തടിച്ച ആളെ നായകനാക്കി 'ഡാ തടിയാ ' എന്നാ വ്യത്യസ്ത ചിത്രം എടുത്തത് താങ്കള്‍ മറന്നുവോ?

പ്രോസിക്യൂട്ടര്‍ : ഒരു നിമിഷം സര്‍,താങ്കള്‍ ദിലീപ് നായകനായ ചക്കരമുത്ത് എന്ന ലോഹിതദാസ് ചിത്രം ഓര്‍ക്കുന്നുണ്ടാവും.അതിന്റെ കഥയും??

ജഡ്ജി : ഉണ്ട് മിസ്റ്റര്‍പ്രോസിക്യൂട്ടര്‍ :   ..പൊട്ടനായ നായകന്‍ സുന്ദരിയായ നായികയെ കുട്ടിക്കാലം മുതലേ സ്നേഹിക്കുന്നു,നായികയ്ക്ക് മറ്റൊരു സുമുഖ സുന്ദരനോട് പ്രേമം ,ഒടുവില്‍ സുന്ദരന്‍ വില്ലനാണെന്നും പൊട്ടനാണ്  നായകനെന്നും മനസിലാക്കുന്ന നായിക പൊട്ടന്റെ കൂടെ പോരുന്നു..ശുഭം...ഇതല്ലേ ചക്കരമുത്ത്..?

 പ്രോസിക്യൂട്ടര്‍ : അതെ യുവര്‍ ഓണര്‍..ആ ചക്കര 'പൊട്ട'നെ തടിയനാക്കിയതല്ലേ ഡാ തടിയാ ...അതില്‍ എന്താണ് വ്യത്യസ്തത..?

ജഡ്ജി : ഒരു തടിയനെ നായകനാക്കി സിനിമ പിടിക്കുക എന്നതല്ലേ ഏറ്റവും വലിയ വ്യത്യസ്തത..?

പ്രോസിക്യൂട്ടര്‍ :  യുവര്‍ ഓണര്‍..ഒരു തടിയനെ നായകനാക്കുന്നത് വ്യത്യസ്തത ആണെങ്കില്‍ ,100 ഓളം കൊച്ചു മനുഷ്യരെ വെച്ച് ഒരു മുഴുനീള ചിത്രം ചെയ്യുന്നതിനെ നമ്മള്‍ എന്ത് വിളിക്കണം ?  ടെക്നോളജി  ഒരുപാട്  വളര്‍ന്നിട്ടും ഇവിടെ ആകാശ ഗംഗ പോലൊരു ഹൊറര്‍ ചിത്രം  ഇറങ്ങിയിട്ടില്ല..അത് പോലെ ഇന്ദ്രജിത്ത്,ജയസൂര്യ,ഗിന്നസ് പക്രു  ,അനൂപ്‌ മേനോന്‍,ദിവ്യ ഉണ്ണി തുടങ്ങി ഒട്ടേറെ പേരെ മലയാള സിനിമയിലേക്ക് കൈ പിടിച്ചു നടത്തിയ ആളാണ്‌ ശ്രീ വിനയന്‍.

ജഡ്ജി :ok ok നിങ്ങള്‍ ഒരു വിനയന്‍ ഫാന്‍ ആണല്ലേ.?

പ്രോസിക്യൂട്ടര്‍ : എതിര്‍പ്പുകള്‍ക്കിടയിലും വര്‍ഷത്തില്‍ ഒരു സിനിമ എങ്കിലും ,അത് നല്ലതോ ചീത്തയോ, കേരളത്തില്‍ റിലീസ് ചെയ്യിക്കുന്ന വിനയനോടു ബഹുമാനം ഉണ്ട് സര്‍,അതിനു ഫാന്ഷിപ്പ് എന്ന് പേരിടാമോ എന്നറിയില്ല.തന്റെ പ്രീയപ്പെട്ട സൂപര്‍ താരത്തിന്റെ 12 തല്ലിപൊളി സിനിമകള്‍ ഇറങ്ങിയിട്ടും,ഒരു മോശം കമന്റ്‌ ,ഒരു സിനിമയെ പറ്റി പോലും പറയാതെ ,കമല്‍ ഹാസനെയും വിനയനെയും ഒക്കെ വിമര്‍ശിക്കുമ്പോള്‍ രക്തം തിളയ്ക്കും യുവര്‍ ഓണര്‍..എതിര്‍പ്പുകളെ മറി കടന്നു തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നു സിനിമകള്‍ റിലീസ് ചെയ്യിക്കുന്നത് തന്നെ ആണ് ആണത്തം എന്ന് പറഞ്ഞു കൊണ്ട് എന്റെ വാദം ഞാന്‍ അവസാനിപ്പിക്കുന്നു.
വിധി
ശ്രീ ആഷിഖ് അബുവിന്റെ ജനപ്രിയതയും സൂപര്‍ താരത്തിന്റെ സപ്പോര്‍ട്ടും മാനിച്ച് അദ്ദേഹത്തെ ഈ കോടതി കുറ്റ വിമുക്തന്‍ ആക്കുന്നു.സിനിമാക്കാര്‍ തമ്മിലുള്ള ചേരി പോരും വഴക്കും അവസാനിപ്പിക്കുകയും  70ഉം 100ഉം 120ഉം രൂപ വരെ കൊടുത്ത് സിനിമ കാണുന്ന പാവം മലയാളി പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന  സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തുകയും വേണമെന്ന് ഇതിനാല്‍ കോടതി ഉത്തരവാകുന്നു.നല്ല സിനിമകളുടെ പൂക്കാലം മലയാളത്തിലേക്ക് വീണ്ടും വരട്ടെ എന്ന് കോടതി ആശംസിക്കുന്നു.
പ്രകാശം പരക്കട്ടെ..

2 comments:

പ്രേമലേഖനം

  പ്രിയപ്പെട്ട  വള്ളിച്ചെടി... ഞാനൊരു മഹാവൃക്ഷമല്ല.വൃക്ഷം എന്ന സംബോധന പോലും എനിക്ക് ചേരില്ല.എന്നെ അങ്ങനെ വിളിക്കുന്നത്  എന്റെ  കൂട്ടർക്ക് തന...